Thursday 29 December 2011

THE TASTE OF CHERRY


ഇറാനിയന്‍ സംവിധായകനായ അബ്ബാസ്‌ കിയരോസ്ടമി യുടെ മഹത്തായ സിനിമയാണ് ഇത് .,ആരെയോ തിരയുന്ന കാര്‍ യാത്രികനായ മിസ്ടര്‍ ബാദി യുടെ അന്വേഷണം പുരോഗമിക്കുന്നതോടെ ടെഹാരാനിലെ പ്രാന്ത പ്രദേശ ത്തു കൂടിയുള്ള  അയാളുടെ യാത്ര കാണികളെ വിവശമാക്കുന്നു .പൊടിയും മണ്ണും നിറഞ്ഞ കുന്നിന്‍ ചരിവുകള്‍ വിരസവും നീണ്ടതുമായ ജീവിത യാത്രയെ ഓര്‍മ്മിപ്പിക്കുന്നു .തന്‍റെ ശ വക്കുഴി മേല്‍ മണ്ണിട്ട്‌ മൂടുവാന്‍ പറ്റിയ ഒരാളെ യാണ് അയ്യാള്‍ തിരയുന്നത് .മകനെപ്പോലെ കരുതാവുന്ന പട്ടാളക്കാരന്‍ ചെറുപ്പ ക്കാരനും സെമിനാരിയില്‍ പഠിക്കുന്ന അഭയാര്‍ ഥിയായ മനുഷ്യനും അയാളുടെ ആഗ്രഹത്തെ  പരിഗണിക്കുന്നില്ല.ഒടുവില്‍ ദേശീ യ ചരിത്ര മ്യുസിയ ത്തിലെ ജീവനക്കാരനായ  പേരറിയാത്ത മനുഷ്യന്‍ അതു നിറവേറ്റാമെന്നു പറയുന്നു .ആ യാത്രയില്‍ ജീവനക്കാരന്‍ അയാളെക്കുറിച്ച് ബാദിയോടു പറയുന്നു .ആത്മ ഹത്യ ചെയ്യാന്‍ മല്‍ ബെറി  മരത്തില്‍ കയറിയ അയാളെ മൃദുവായി സ്പര്‍ ശിച്ച കുറെ മല്‍ ബെറി പ്പഴങ്ങള്‍ ......പിന്നെ താഴെ നിന്ന് പഴങ്ങള്‍ ആവശ്യപ്പെട്ട കുട്ടികള്‍ അയാള്‍ അവര്‍ക്ക്  മരം കുലുക്കി ധാരാളം പഴങ്ങള്‍ വീഴ്ത്തി നല്‍കി ..അവരുടെ സന്തോഷം .എല്ലാം അയാളെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു .,മെല്ലെ ബാദി അയാളുടെ നിയന്ത്രണത്തിന്‍ കീഴിലാകുന്നു .പ്രകൃതി നന്മ സ്നേഹം .എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷാ നിര്‍ ഭരമായ വാക്കുകള്‍ ബാദിയുടെ നെഞ്ഞിടിപ്പ്‌ കൂട്ടുന്നു .അയാള്‍ പറയുന്ന വഴിയിലേക്ക് വണ്ടി തിരിക്കുകയാണ് ബാദി ..അതാകട്ടെ ആളുകളുടെയും പൂക്കളുടെയും സന്തോഷങ്ങളുടെയും ജീവിതം പാലിക്കുന്ന നിയമങ്ങളുടെയും വഴിയായിരുന്നു .
ചരിത്ര മ്യുസിയ ത്തിലേക്ക് ഓടി ക്കയരുന്ന  ബാദി അയാളെ പുറത്തേക്ക് വിളിക്കുന്നു .അയാള്‍ക്ക് ബാദി നല്‍കാന്‍ പോകുന്ന പ്രതിഫലം കൊണ്ട് രോഗിയായ  മകളെ ജീവിതത്തിലേക്ക് മടക്കാനാവും .എന്നിട്ടും നിസ്സംഗതയോടെ  ബാദി മരിച്ചിട്ടുണ്ട് എങ്കില്‍ അയാള്‍ ശ വ ക്കുഴി മൂടാം എന്നു പറഞ്ഞു ജോലി ത്തിരക്കിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു ...താന്‍ മരിച്ചു എന്നു ഉറപ്പു വരുത്തിയിട്ടേ ..എന്നാണ് ഒടുവില്‍ ബാദി ആവശ്യ പ്പെടുന്നത് .കുഴിയില്‍ കിടക്കുന്ന ബാദിയുടെ കണ്ണിനു നേരെ പൂര്‍ണ്ണ ചന്ദ്രന്‍ പ്രകാശിക്കുന്നു .കാര്‍ മേഘങ്ങളും ഉണ്ട് .ഇടിയും മിന്നലും ഉണ്ട് .............കാമറ ഉറപ്പിക്കുന്നവരുടെ ദൃശ്യങ്ങ ളുമായാണ് നീണ്ട മൌനത്തിനു ശേഷം  ചിത്രം ആരംഭിക്കുന്നത്
ബാദി യുടെ മുഖവും പട്ടാള ക്കാരുടെ മാര്‍ച്ചും കാണാം .പട്ടാളക്കാരോട്  മരത്തിന്‍ ചുവട്ടില്‍ വിശ്രമിക്കാനാണ് നിര്‍ ദേശം ...കാര്‍ യാത്രയുടെ നീണ്ട കാഴ്ച .ഇപ്പോള്‍ സീറ്റില്‍ സംവിധായകന്‍ ഇരിക്കുന്നു .മരണം അടുത്തെവിടെയോ ഒളിച്ചു കളിക്കുന്നു .പക്ഷെ ചരിത്ര മ്യുസിയത്തിലെ ജോലിക്കാരന്‍ പറയും പോലെ.......എങ്കിലും നമുക്ക്‌ അത്ര പെട്ടെന്ന് ഈ മനോഹരമായ പ്രകൃതിയും ഋതുക്കളും ഒക്കെ ഉപേക്ഷിച്ചു തന്നത്താന്‍ കൊല്ലാനാവുമോ ?
നീണ്ട ദൃശ്യ ങ്ങളുടെ ആഖ്യാന വഴിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത് ബാദിയുടെ മുഖത്തിന്റെ ക്ലോസെ അപ്  ഷോട്ടുകള്‍ കാണികളെ ചിത്രവുമായി കൂടുതല്‍ അടുപ്പിക്കുന്നു .അയാളുടെ നെടു വീര്‍ പ്പുകള്‍  പോലും തീവ്രമായി അനുഭവപ്പെടുന്നു... നായകന്‍റെ മനോ സഞ്ചാരത്തിനും പശ്ചാത്തലങ്ങള്‍ക്കും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ   കൂട്ടിയിനക്കലുകള്‍ ചെയിന്‍ റിയാക്ഷനായി  അനുഭൂതി ഉളവയ്ക്കുന്നു .
റിച്ചാര്‍ഡ്‌ കൊര്‍ലിസ്സ്[ടൈം മാഗസിന്‍ ]മനുഷ്യന്റെയും കലയുടെയും സ്പന്ദനമായി ഒരേ സമയം ഈ സിനിമ മാറുന്നു വന്നു അഭിപ്രായ പ്പെട്ടിട്ടുണ്ട്

Film Poster
Directed by Abbas Kiarostami
Produced by Abbas Kiarostami
Written by Abbas Kiarostami
Starring Homayon Ershadi
Abdolrahman Bagheri
Afshin Khorshid Bakhtiari
Safar Ali Moradi
Cinematography Homayun Payvar
Distributed by Zeitgeist Films
Release date(s) May, 1997 (Cannes)
September 28, 1997 (NYFF)
January 30, 1998
June 5, 1998
Running time 95 minutes
Country Iran
Language Persian

Sunday 18 December 2011


കറുത്ത രക്തത്തിലെ .വെള്ളം കുടി .[.ഐ.എഫ്.എഫ്.കെ -2011 ]

 ചൈനയിലെ  ഉള്‍ നാടന്‍ ഗ്രാമങ്ങളിലെ ജീവിതം  എങ്ങനെയാണെന്ന് സംവിധായകന്‍ നമുക്ക്‌ കാട്ടിത്തരുന്നു .
 കമ്മുനിസ്റ്റ്‌ രാജ്യമായ ചൈനയില്‍ ഇതൊക്കെ നടക്കുമോ എന്നു ആരും അന്തം വിട്ടു പോകും .രക്തം വിറ്റു ജീവിക്കുന്ന കുറെ മനുഷ്യര്‍.ഒടുവില്‍ ആ ഗ്രാമത്തിന്‍ സമ്പാദ്യം എയിഡ്സ് എന്ന രോഗമാണ് .പ്രമേയത്തോട് അവനവന്‍റെ കാഴ്ച്ചപ്പടനുസരിച്ചു പ്രതികരിക്കാം .സംവിധായകന്‍ സ്വീകരിച്ചിരിക്കുന്ന ശൈലീ വ്യതിയാനം   ആഖ്യാനത്തെ  വിരസമാക്കുന്നു എന്ന് പറയാനാവില്ല . രക്തത്തിന് തുല്യം വെള്ളം കുടിക്കുക . കൂടുതല്‍ വെള്ളം കുടിച്ചാല്‍ കൂടുതല്‍ രക്തം ഉണ്ടാവുമെന്ന് വിശ്വസിക്കുക,,ഇങ്ങനെയാണ് നായകന്‍റെ  പ്രവൃത്തി .ഓരോ തവണ വെള്ളം കുടിക്കുമ്പോഴും അയാളുടെ മനസ്സ് സഞ്ചരിക്കുന്ന വേഗം .വഴികള്‍ എല്ലാത്തിനും വേറിട്ട മാനങ്ങള്‍ ..തൊണ്ടയില്‍ ക്കൂടി കിനിഞ്ഞിരഗുന്ന വെള്ളത്തില്‍ അയാളുടെ  ജീവിക്കാനുള്ള കൊതിയും  പ്രതീക്ഷയും തുളുമ്പി .എത്ര വെള്ളം  കുടിച്ചിട്ടും അയാള്‍ക്ക്‌ മതിയാകുന്നില്ല..വെള്ളമാണ് ആകെ സുലഭമായ ഒരു വസ്തു ..ചിലപ്പോഴോക്കെ അതിന്‍റെ ധാരാളിത്തത്തില്‍ അയാള്‍ ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു .വെള്ളം കുടിച്ചു വയര്‍ നിറയുമ്പോള്‍ അയാള്‍ക്ക്‌ ജീവിക്കാന്‍ കഴിയും എന്ന സംതൃപ്തിയാണ് .ഭാര്യ തടസ്സം പറഞ്ഞിട്ടും അമൃതം പോലെ അതു പാനം ചെയ്യുമ്പോള്‍ ഞരമ്പുകളില്‍ ഉറവ പൊട്ടുന്ന ചോരയില്‍ വിളയുന്ന പണം അയാളെ പ്രലോഭിപ്പിക്കുന്നു  വസ്ത്രങ്ങളെ  നനച്ചും പാതിയും   തുളുമ്പി ക്കളഞ്ഞും വെള്ളം അയാളെ ശ ല്യം ചെയ്തിട്ടും  അയാള്‍ കുടി നിര്‍ ത്തിയില്ല,... നീണ്ട സമയമെടുത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ ഷോട്ടുകള്‍ മുഷി ച്ചിലിന്റെതല്ല മറിച്ച്‌. അയാള്‍ അനുഭവിക്കുന്ന ജീവിത യാതനകളുടെ പ്രതിരൂപമാണ് ...ഇട വേള ഒട്ടുമെടുക്കാതെ അയാളുടെ കൈകള്‍ വെള്ളം കോരി എടുത്തു .അതേ വെഗാത്ത്തില്‍ കുടിച്ചു വറ്റി ക്കുകയും ചെയ്യുന്നു .എയിഡ്സ് വന്നു ഭാര്യ മരിക്കുകയും  കുട്ടിയെ ഏറ്റെടുക്കാന്‍ ആരുമില്ലതാവുകയും ചെയ്യുന്ന അവസ്ഥ നഗരങ്ങളെ  വിട്ട്‌ 
ഗ്രാമങ്ങളുടെ കാഴ്ചകളെ എത്തിപ്പിടിക്കുന്നു .കേന്ദ്രീകൃത സൌകര്യങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി നില നിര്‍ ത്തുന്ന പ്രവണത ചൈനയില്‍ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം .ഒരു പക്ഷെ ആഗോള വല്‍ക്കരണം ആകാം ഈ അന്തരത്തിന്റെ  ഉത്തരവാദി .റേഡിയോയില്‍ മുഴങ്ങുന്ന സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ യാണ് പുരോഗതി എന്തൊക്കെയെന്നു നാം അറിയുന്നത് .ചില രംഗങ്ങളില്‍ പാടെ കൃത്രിമത്വം നിഴലിക്കുന്നു ..വെള്ളം കുടിച്ചത് നായകനല്ല പ്രേക്ഷകനാണ് എന്നു തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പറയാന്‍ തോന്നുന്നു വെങ്കില്‍  ബ്ലാക്ക് ബ്ലഡ് തീരെ കറുത്തു പോകും .. സിനിമ പഠിക്കുന്ന ഒരാള്‍ക്കു പയോഗ പ്പെടുത്താന്‍ പറ്റും .വന്‍ മതില്‍ എന്നെഴുതി മതിലിനു നല്‍കാമായിരുന്ന പരി പ്രേഷ്യങ്ങള്‍ തകര്‍ ത്തു കളഞ്ഞു  എന്നൊരു കുറ്റവും സംവിധായകനുണ്ട് .ഇരുളും വെളിച്ചവും നന്നായി ഒളിച്ചു കളിക്കുന്ന സിനിമ.

സംവിധാനം .--മിയാന്‍ ഷാന്ഗ്